കൊട്ടാരക്കര: ഓടനാവട്ടം സ്വദേശി വിശ്വനാഥപിള്ള നാലര കിലോ കഞ്ചാവുമായി പട്ടാഴിയിൽ നിന്നും പിടിയിലായി. കൊല്ലം റൂറൽ ഷാഡോ എസ് ഐ ബിനോജിൻെറ നേത്യത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കുന്നിക്കോട് പോലീസിന് കൈമാറി.
മുൻ കൊലക്കേസ് പ്രതി കൂടിയാണ് അദ്ദേഹം. പതിനെട്ട് വയസുള്ള യൂവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളി വീട്ടിൽ വിശ്വനാഥൻ പിള്ള (54) ആണ് പിടിയിലായത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് നാലര കിലോ കഞ്ചാവുമായി പട്ടാഴി തച്ചകുളത്ത് വച്ച് കൊല്ലം റൂറൽ പൊലീസിൻ്റെ ആന്റി നാർക്കോട്ടിക് ടീം പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി പൊലീസ് വലയിലാകുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പനക്കാർക്ക് എത്തിക്കുന്നതിൽ പ്രധാന കണ്ണിയായി വിശ്വനാഥൻ പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് കിലോ കഞ്ചാവുമായി ആലുവ എക്സൈസും മൂന്ന് കിലോ കഞ്ചാവുമായി കൊട്ടാരക്കര എക്സൈസും ഇയാളെ പിടികൂടിയിട്ടുണ്ട്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുനലൂർ ഡി. വൈ. എസ്. പി എം അനിൽ കുമാർ, ഡാൻസാഫിൻ്റെ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി ജോർജ് കോശി, കുന്നിക്കോട് എസ്. എച്ച്. ഒ ഗോപകുമാർ കെ. ജി, ഡാൻസാഫ് അംഗങ്ങളായ എസ്. ഐ എസ് ബിനോജ്, എ. സി ഷാജഹാൻ, എ. ശിവശങ്കര പിള്ള, ബി. അജയകുമാർ, ആഷിർ കോഹൂർ, കെ. കെ രാധാകൃഷ്ണ പിള്ള, സി. എസ് ബിനു, കുന്നിക്കോട് എ. എസ്. ഐ കുരികേശ്, സി. പി. ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.