കൊച്ചി: ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന് ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും സിബിഐ അറിയിച്ചു.
കേസ് സിബിഐക്ക് വിടണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.
പ്രതിയിൽ നിന്നും ഒന്നും ചോദിച്ചറിയാനോ ആയുധം കണ്ടെത്താനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന് തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം കോടതിയുടെ നീരസത്തിന് ഇടയാക്കി.