ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ഹിന്ദു യുവസേന സ്ഥാപകന്‍ നവീന്‍ കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .
മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ സ്വദേശിയുമായ ഇയാളെ അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ കഴിഞ്ഞമാസം 18ന് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരു എസ്ഐടി വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ നവീന്‍കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അന്വേഷകസംഘം ഇത് നിഷേധിച്ചിരുന്നു. നാടന്‍തോക്കും 15 വെടിയുണ്ടകളുമായാണ് ബംഗളൂരു മജസ്റ്റിക് ബസ്സ്റ്റാന്‍ഡില്‍ വച്ചാണ് പിടിയിലായത്. ചിക്കമഗളൂരു ജില്ലയിലെ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസം. വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കര്‍ണാടകത്തിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീന്‍കുമാറിന് സനാതന്‍ സംസ്ഥ,ഹിന്ദു ജനജാഗ്രിതി സമിതി തുടങ്ങിയ ഹിന്ദു തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് ബംഗളൂരു നഗരത്തിലെ വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചത്.