പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് അട്ടപ്പാടിയിൽ മധുവിൻ്റെ വീട്ടിൽ എത്തി. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് മധുവിന്റെ മുക്കാലി ചിണ്ടക്കി ഊരിലെ വീട് സന്ദര്‍ശിക്കുകയായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ മധുവിന്റെ മരണത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എ.ബി.വി.പി.പ്രവര്‍ത്തകര്‍ കല്ലടിക്കോട് ഭാഗത്ത് രംഗത്തിറങ്ങി. രാവിലെ 10.30 നായിരുന്നു സംഭവം.
മാരുതിയുടെ കൊലപാതകം അടക്കമുള്ള വിഷയങ്ങളില്‍ പതിറ്റാണ്ട് പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ല. അട്ടപ്പാടിയില്‍ സര്‍ക്കാറുകളാണ് ആദിവാസി ഭൂമി അധികവും തട്ടിയെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാരെയും ആദിവാസി സമൂഹത്തെയും സംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ ബോധപൂര്‍വ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.