തിരുവനന്തപുരം: തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നീ ജോമോന് പുത്തന്‍പുരയ്ക്കലിൻ്റെ ഹരജിയിലും മുന്‍ ആര്.ഡി കിഷോര്‍, ക്ലര്‍ക്ക് മുരളീധരന് എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിൻ്റെ ഹരജിയിലുമാണ് വിധി പറയുക.
1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വൻ്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. ഫാ. തോമസ് എം.
കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍.