കുണ്ടറ: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പോലീസും, കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കേരളപുരം ഏഴാംകുറ്റി ഇ.എസ്.ഐ ക്ക് സമീപത്തുനിന്ന് അന്യസംസ്ഥാനക്കാരിയായ സ്ത്രീയും മൂന്ന് പുരുഷന്മാരും 8 കിലോ കഞ്ചാവുമായി പിടിയിലായി. മുളവന പേരയം മിനി വിലാസത്തില്‍ രഘു മകന് 35 വയസ്സുള്ള മാക്രി രഞ്ജിത്ത് എന്ന് വിളിക്കുന്ന രഞ്ജിത്ത്

, താമരക്കുളം സെനിൽ ഭവനില്‍ സെൽവൻ മകന് 43 വയസ്സുള്ള സെനിൽ

, ചാരുംമൂട് താമരക്കുളം കരിമുലക്കൽ പുത്തൻപുരയിൽ രാധാകൃഷ്ണൻ മകന് 40 വയസ്സുള്ള അരുണ്‍,

തമിഴ്നാട് തിരുപ്പൂർ മെയിൻ റോഡ്, വീട്ടു നമ്പർ 8/3277 ൽ കാർത്തിക്കിന്റെ ഭാര്യ 37 വയസ്സുള്ള ലക്ഷ്മി

എന്നിവരാണ് പിടിയിലായത്. കുണ്ടറ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ പ്രദീപ്, കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ മനീഷ്, കുണ്ടറ പി.എസ് എ.എസ്.ഐ ജയകുമാര്‍, കുണ്ടറ പി.എസ് എസ്.സി.പി.ഒ മാരായ നിക്സൺ, അനീഷ്, സി.പി.ഒ രാജേഷ്, വനിത സി.പി.ഒ ശരണ്യ എന്നിവരും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.കേരളത്തിന് പുറത്ത് നിന്നും പ്രതികള്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികള്‍ പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. പ്രതികളിൽ ഒരാളായ രഞ്ജിത്തിനെ മുൻപ്കൊല്ലം ജില്ലയിൽ നിന്ന് നാടു കടത്തിയിട്ടുള്ളതാണ്. തുടർന്നും ജില്ലയിലുടനീളം കർശന പരിശോധന ഉണ്ടാകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് അവർകൾ അറിയിച്ചിട്ടുണ്ട്.
