ശാസ്താംകോട്ട : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊല്ലാൻ ശ്രമിച്ച ശാസ്താംകോട്ട വേങ്ങ തുണ്ടിൽ തക്കത്തിൽ ജയന്തി കോളനിയിൽ നാസിം അക്കു(22) അറസ്റ്റിലായത്. കഴിഞ്ഞ് ദിവസം വൈകിട്ട് 5 മണിക്ക് പ്രതിയുടെ നവജാത ശിശുവായ മകനെ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ,ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും മൺവെട്ടിയുടെ കൈയ്യായ ഇരുമ്പ് പൈപ്പുകൊണ്ട് തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയും, മൂത്തമകളെ കരണത്ത് അടിക്കുകയും, ഭർത്താവിനെ കറി പിച്ചാത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ് എച്ഛ് ഒ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്. എ, പ്രവീൺ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.
