തിരുവനന്തപുരം: രാജ്യത്തു വാക്സിൻ നയത്തിൽ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുന്ന കേന്ദ്ര നയത്തെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അതേസമയം വാക്സിൻ നയമത്തിൽ മാറ്റം വരുത്തുമ്പോ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുവാണ്ട്ന്നും വാക്സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് വളരെ പ്രാധന്യമാണ്.വാക്സിൻ ഉൽപ്പാദനവും , ഇറക്കുമതിയും കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് നയത്തില്‍ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്ബോഴും അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കൊടുക്കാനാണെങ്കില് യാതൊരു ഗുണവുമുണ്ടാകില്ല. മൂന്ന് നാല് മാസത്തിനകം ഇത് പൂര്‍ത്തീകരിക്കണം. ഇന്ത്യയിലെ കമ്ബനികളുടെ കപ്പാസിറ്റി വെച്ച് നോക്കിയാല്‍, ഒരു ചുരുങ്ങിയ കാലയളവില്‍ ഇത് തീരില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
വാക്സിന് നയംമാറ്റത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കേരളത്തിനാണ് കഴിഞ്ഞത്. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മര്‍ദ്ദം ഇന്ത്യയിലാകെ വരുന്നുണ്ട്.
കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് പുതിയ വാക്സിന് നയം. പക്ഷേ അതിന്റെ പങ്കാളിത്വം, സാമ്ബത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ പൂര്‍ണമായി പറയാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്മെന്റുകള്ക്ക് വാക്സിന് വാങ്ങാന്‍ ചിലവായ പണത്തിന്റെ പ്രശ്നം ചര്‍ച്ചചെയ്യേണ്ടി വരും. കേന്ദ്രത്തില്‍നിന്നുള്ള കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തിരുമാനമെടുക്കുക. അത് വരുമ്ബോള്‍ അതനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.