തിരുവനതപുരം: കോവിഡ് വാക്സിന് കേന്ദ്രം വിലവർധിപ്പിച്ചാലും കേരളത്തിൽ വാക്സിൻ സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
ഒരു മാദ്ധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത നഷ്ടം ഉണ്ടാക്കുന്നതിന് പകരം അല്‍പ്പം നഷ്ടം സഹിച്ച് വാക്സിന് സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്ബത്തിക ശാസ്ത്രമെന്ന് ധനമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് വാക്സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ മത്സരിച്ച് വാക്സിന് വാങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ആയിരം കോടിയൊക്കെ ഒറ്റയടിക്ക് ചെലവു ചെയ്യുക എന്നത് കൂടുതല്‍ സാമ്ബത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും വാക്സിന് എന്നുപറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തില്‍ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവര്‍ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ ഏർപ്പെടുത്തി രാജ്യത്തിന് അധികം നഷ്ട്ടം ഉണ്ടാക്കുന്നതിലും നല്ലതു കുറച്ചു സാമ്പത്തിക നഷ്ട്ടം സഹിച്ചു വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്ന് ധനമന്ത്രി പറഞ്ഞു.
