പനമരം ( വയനാട്): പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച പീപ്ൾസ് വില്ലേജ് ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് കൈമാറി. 2018ലെ പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിന്ന 25 കുടുംബങ്ങളാണ് ശനിയാഴ്ച അതിജീവനത്തിെൻറ സ്നേഹ വീടുകളിൽ കാലെടുത്തുവെച്ചത്. അവർ ഇനി സ്വന്തം വീടുകളിൽ ജീവിതം തുന്നിചേർക്കും. അനാഥത്വം വിട്ട് ആഹ്ളാദം ചിറകടിച്ച നിമിഷങ്ങൾ. പ്രീ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളി സ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് കാരുണ്യത്തിന്റെ പച്ചപ്പിൽ ഉയർന്ന പീപ്ൾസ് വില്ലേജ്. വയനാടൻ മലനിരകളുടെ മടിത്തട്ടിൽ മനോഹര കാഴ്ചകൾക്ക് നടുവിലെ സ്നേഹ ഗ്രാമത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. 2018 പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പദ്ധതിയിൽ പങ്കാളിത്തം വഹിച്ചവരെയും ഗുണഭോക്താക്കളെയും അഭിനന്ദിച്ച അദ്ദേഹം പ്രളയം സൃഷ്ടിച്ച ദുരന്തങ്ങൾക്ക് പിന്നാലെ വന്ന കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അതിജീവിക്കാൻ സമർപ്പണ ബോധത്തോടെ വിപുല പദ്ധതികൾ വേണ്ടിവരുമെന്ന് വ്യക്തമാക്കി. രാജ്യത്തിനു തെന്ന മാതൃകയാണ് പീപ്ൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ- അദ്ദേഹം പറഞ്ഞു.
പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു. അതിജീവനത്തിന്റെയും പുനധിവാസത്തിെൻറയും മാതൃകയാണിത്. കുടുംബങ്ങൾ വീടിനകത്തും പുറത്തും പരസ്രം സഹകരിച്ചും സ്ഹേിച്ചും കാരുണ്യത്തോടെ ജീവിക്കണമെന്നും അത് സമൂഹത്തിൽ വെളിച്ചം പരത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രളയകാലത്ത് കേരള ജനതക്ക് നൽകിയ വാക്ക് പൂർത്തീകരിക്കുകയാണെന്നും സുമനസുകൾ സമർപ്പിച്ച പ്രതീക്ഷകൾ നിഷ്ഫലമായി പോയിട്ടില്ല. വാഗ്ദാനങ്ങൾ പൂർണമായും സാക്ഷാത്കരിക്കപ്പെട്ടു- അദ്ദേഹം ചുണ്ടികാട്ടി.
വയനാട് എം.പി. രാഹുൽ ഗാന്ധിക്കുള്ള ഉപഹാര സമർപ്പണം ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു. രാഹുലിന്റെ അസാന്നിധ്യത്തിൽ ഡി.സി.സി. പ്രസിഡൻറ് ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. രാഹുലിെൻറ സന്ദേശം ബാലകൃഷണൻ അറിയിച്ചു.
നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി. വി. അബ്ദുൽ വഹാബ് എം.പി എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ആശംസ അറിയിച്ചു.
ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബി. നസീമ, ജില്ലാ കലക്ടർക്ക് വേണ്ടി എ.ഡി.എം യൂസഫ്, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈ. പ്രസിഡൻറ് റസാഖ് പാലേരി, പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണ, പഞ്ചായത്ത് മെംബർ ജുൽന ഉസ്മാൻ, വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ഡയറക്ടർ എസ്.എ.പി സലാം, ടച്ച് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. യു അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. ചെയർമാൻ എം.കെ. മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് നന്ദിയും പറഞ്ഞു.
പദ്ധതി പൂർത്തീകരണത്തിന് ജില്ല ഭരണകൂടം നൽകിയ സേവനങ്ങൾക്ക് ജില്ല കലക്ടർക്കുള്ള ഉപഹാരം ചെയർമാൻ എം.കെ. മുഹമ്മദലിയിൽ നിന്ന് എ.ഡി.എം ഏറ്റുവാങ്ങി.
പദ്ധതി പൂർത്തീകരണത്തിന് സാമ്പത്തിക സഹായം നൽകിയ വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ഡയറക്ടർ എസ്.എ.പി സലാം, പദ്ധതിക്ക് മേൽനോട്ടം വഹിച്ച എഞ്ചിനീയർ ഷബീർ അഹ്മദ്, നിർമാണം നടത്തിയ അനാർക് ബിൽഡേഴ്സ്സ് ഡയറക്ടർ മുഹമ്മദ് ലൈസ് എന്നിവർക്കും ഉപഹാരം നൽകി.
സ്വപ്ന സാഫല്യത്തിന് സാക്ഷ്യം വഹിക്കാൻ ജീവിതത്തിന്റെ വിവിധ തുറകളിലെ പ്രമുഖർ എത്തി. ഓൺലൈനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
550 ചതുരശ്ര അടിയിൽ ആറര ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമിച്ചത്. റോഡ്, വെള്ളം, വൈദ്യുതി സൗകര്യങ്ങളുണ്ട്. കുറിച്യർമലയിലെ 15 കുടുംബങ്ങളും പനമരം കബനി നദിക്കരയിലെ പത്ത് കുടുംബങ്ങളുമാണ് വീടുകകളുടെ അവകാശികളായത്. സർക്കാർ സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവർക്കാണ് മുന്‍ഗണന നല്‍കിയത്. 2012 മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒ ആണ് പീപ്പിൾസ് ഫൗണ്ടേഷന്.
