കൊല്ലം: ബുധനാഴ്ച കൊല്ലം ജില്ലയില്‍ കെഎസ്യുവിന്റെ പഠിപ്പു മുടക്ക് സമരം. കേരള സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ്യു നേതാക്കൾക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ മര്‍ദ്ദനമേറ്റെന്നാണ് ആരോപണം. കലോത്സവ സദസ്സിൽ വെച്ച് എസ്എഫ്ഐ ആക്രമണം നടത്തിയെന്ന് കെഎസ്യു ആരോപിക്കുന്നു. രണ്ട് വനിതാ നേതാക്കൾക്കും ആക്രമണമേറ്റെന്ന് നേതാക്കൾ പ്രതികരിച്ചു. ആക്രമണമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കെഎസ്യു പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുകയുമുണ്ടായി.
ആരോപണവിധേയരായ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കെഎസ്യു നേതാക്കൾ അറിയിച്ചു. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിപ്പ് മുടക്കുക.