ഓൺലൈൻ മാട്രിമോണിയല്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പങ്കാളിയെ തിരുവനന്തപുരത്ത് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം , വാഴിച്ചാല്‍, പെരായിക്കോണം, 4/739 അവിട്ടം നിവാസില്‍ സോമന് മകന് ശ്രീജിത്ത് എസ്(42) ആണ് അറസ്റ്റിൽ ആയത്. അഞ്ചല്‍ സ്വദേശിനിയായ പരാതിക്കാരിയുടെ മകന് വിവാഹ ആലോചന നടത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിലാണ് പ്രതി അറസ്റ്റിലായത്. പ്രതി വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്നും ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളുടെ പരസ്യം നല്കി അതിലൂടെ ആണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ട്ടര്‍ അനില്‍കുമാര്‍ വി വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ബഹു: മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നു.
