കൊല്ലം : നിരവധി കേസിലെ പ്രതിയും കൂട്ടാളിയേയും പോലീസ് പിടികൂടി. കുന്നത്തൂർ തുരുത്തിക്കരയിൽ കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ സുരേഷ് എന്ന കാട്ടി സുരേഷ് (30) പത്തനാപുരം കുര ചരുവിള താഴതിൽ അഖിൽ (25) എന്നിവരെ 3.500 kg കഞ്ചാവുമായി കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശാസ്താംക്കോട്ട പോലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ആന്ദ്രപ്രദേശ് ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തി വരികയായിരുന്നു, മുതുപിലാക്കാട് ഷാപ്പ് മുക്കിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയുലാകുന്നത്, രണ്ടാം പ്രതി അഖിൽ പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രെമിക്കവേ ആണ് പിടിയിലായത്, പ്രതികൾ കോളേജ് സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് കൈമാറുന്നു എന്നാ വിവരം കിട്ടിയത് മുതൽ കൊല്ലം റൂറൽ sp കെ എം സാബു മാത്യു ips ന്റെ നിർദ്ദേശനുസരണം പ്രതികൾ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ശാസ്താംകോട്ട DYSP ജലീൽ തോട്ടത്തിലിൻ്റെ നിർദ്ദേശനുസരണം ശാസ്താംകോട്ട ISHO K B മനോജ് കുമാർ, SI മാരായ ഷാനവാസ്K H, രഘുവരൻ, GSI മാരായ അജിത്ത്, വിജയരാജൻ, നൗഷാദ് CPO അഖിൽ ചന്ദ്രൻ, ഡാൻസാഫ് ടീം അംഗങ്ങളായ SI ജ്യോതിഷ് ചിറവൂർ, ശ്രീകുമാർ,മനു, CPO മാരായ നഹാസ്, വിപിൻ ക്ലീറ്റസ്, സജുമോൻ, ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സുരേഷ് മുൻ കഞ്ചാവ് കേസ് പ്രതിയും റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളുമാണ്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
