ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു. റിയാസുദ്ദീൻ(32) എന്നയാളാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടത്. 18 വയസുള്ള ഒരാളാണ് റിയാസുദ്ദീനെ വെടിവച്ചത്. ഗുണ്ടാ തലവൻ ഹാഷിം ബാബയുടെ സംഘത്തിലെ നാലുപേരടങ്ങിയ ആക്രമികൾ എതിർ സംഘത്തിലെ ഒരാളെ കൊലപ്പെടുത്താനാണ് ആശുപത്രിയിലെത്തിയത്. എന്നാൽ ഇവർ ലക്ഷ്യമിട്ടു വന്നയാൾ റിയാസുദ്ദീൻ കിടന്ന കട്ടിലിന് എതിർ വശത്താണുണ്ടായിരുന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് വെടിവയപ്പുണ്ടായത്.
