കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രതിക്ക് മലയാളം അറിയില്ല എന്ന് പറഞ്ഞതിനാൽ ഭോജ്പുരി ഭാഷയിലാണ് ചോദ്യം ചെയ്യുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. രാത്രിയിൽ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകില്ല എന്നാണ് പൊലീസിൻറെ തീരുമാനം. സുരക്ഷ കണക്കിലെടുത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനായി 30 അംഗ സംഘത്തെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
