തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം തുടങ്ങിയ ഇടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്.
അതേസമയം, ആലുവ മണപ്പുറത്ത് ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടു മണിക്ക് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി.