ശാസ്താംകോട്ട കായലിൽ നീന്തുന്നതിനിടെ മുങ്ങി താണ യുവാവിന്റെ മൃതദേഹം ശാസ്താംകോട്ട അഗ്നിശമന സേനയുടെ സ്കൂ ബാ ടീം കണ്ടെടുത്തു. കരുനാഗപ്പള്ളി, പുത്തൻ തെരുവ്, കുലശേഖരപുരം പഞ്ചായത്തിൽ, പോളയിൽ തെക്കതിൽ റിനോൻ (35) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി കായലിൽ നീന്തുന്നതിനിടെ റിനോൻ മുങ്ങി പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻതന്നെ സുഹൃത്തുക്കൾ മുങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെതുടർന്ന് സ്റ്റേഷൻ ഓഫീസർ പി എസ്.സാബു ലാലിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമന സേനയെത്തി നീണ്ട ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്തു. സ്കൂബ ടീമംഗം ഷാനവാസ്.എസ് ആണ് ചെളിയിൽ നിന്നും സ്കൂബ് സെറ്റ് ന്റ് യും ഡിങ്കി യുടെയും സഹായത്താൽ മൃതദേഹം പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, ഗ്രേഡ് എ എസ് ടി ഒ സജീവ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്, രതീഷ്,മനോജ്, വിജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്, ഹോംഗാർഡ് വാമദേവൻ, രാജു, ഉണ്ണികൃഷ്ണപിള്ള, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു
