തൃശൂർ: 24,000 കോടി രൂപയുടെ പെൻഷൻ ബാധ്യതയിൽനിന്ന് രക്ഷപ്പെടാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങി. നിലവിലെ ജീവനക്കാരുടെ പെൻഷൻ ബാധ്യത എൽ.ഐ.സിയെ ഏൽപിക്കാനും ബോണ്ടിറക്കി ഫണ്ട് കണ്ടെത്തുന്നതുൾപ്പെടെ സാധ്യതകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ അഭിപ്രായമാരായാൻ ശനിയാഴ്ച കെ.എസ്.ഇ.ബി ചെയർമാൻ ഓഫിസർ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
