ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ച ഏഴു പേർക്കു മുൻഗണനാ കാർഡ് (പി.എച്ച്.എച്ച്) നൽകാൻ തീരുമാനമായി. മേയിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികൾ പരിഗണിച്ചാണു തീരുമാനം.
ആകെ 26 പരാതികൾ ലഭിച്ചതിൽ 23ഉം മുൻഗണനാ കാർഡിനുള്ള അപേക്ഷകൾ സംബന്ധിച്ചായിരുന്നു. ഏഴു കാർഡുകൾ അനുവദിച്ചതിനു പുറമേയുള്ള അപേക്ഷകളിൽ അടിയന്തര തുടർ നടപടികൾക്കു മന്ത്രി നിർദേശം നൽകി. ജൂൺ മാസത്തെ ഫോൺ ഇൻ പരിപാടി ഇന്നലെ (03 ജൂൺ) നടന്നു. ലഭിച്ച പരാതികളിൽ പരിശോധന നടത്തി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
