ചടയമംഗലം : സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മേലില ചെത്തടി ഷഫീഖ് മൻസിലിൽ സതീഷ്(41) എന്ന് വിളിക്കുന്ന റഫീഖിനെ ചടയമംഗലം പോലീസ് അറസ്റ്റു പോലീസ് അറസ്റ്റു ചെയ്തു. ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിലമേൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്നു പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ സമാന രീതിയിലുള്ള കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരത്തു നിന്നും ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും സ്വർണ്ണാഭരണങ്ങൾ, പണം, ലാപ്ടോപ്പ് , മൊബൈൽ ഫോണുകൾ, മൊബൈൽ ചാർജറുകൾ, ഡി.വി.ഡി , ഡി.വി.ആർ , പെൻ ഡ്രൈവ് തുടങ്ങിയ നിരവധി സാധനങ്ങൾ കണ്ടെടുത്തു. പ്രതിയെ കൂടുതലായി ചോദ്യം ചെയ്തതിൽ ജില്ലയിലെ വയ്ക്കൽ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചതിലും ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കുരിയോട് നിലമേൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയതിലും അഞ്ചൽ, ആറ്റിങ്ങൽ, തിരുവനന്തപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി IPS ന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര DYSP പി. സുരേഷിന്റെ നേതൃത്വത്തിൽ ചടയമംഗലം SHO ബിജു.വി, SI മാരായ മോനിഷ് ,പ്രിയ.ജി , ഗോപകുമാർ, മനോജ് , സലിം ASI മാരായ അനിൽ കുമാർ, കൃഷ്ണകുമാർ, സിപി ഓ മാരായ സനൽ , അജീഷ്, ബിനീഷ്, അനസിലാൽ, ജംഷീദ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ CCTV ക്യാമറകളുടെയും മറ്റും സഹായത്തോടെ അറസ്റ്റു ചെയ്തത്.
