കൊല്ലം: നാട്ടുകാരുടെ പ്രതിഷേതകൾക്കിടയിൽ ടോൾ പിരിക്കാൻ നീക്കം.നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്ത പാതയ്ക്കുവേണ്ടിയാണ് ടോൾ പിരിവു നടത്തുന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായി.25 മുതല്‍ 150 രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക്.ടോള്‍ പിരിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ഡിവൈഎഫ്ഐ ഉള്‍പ്പടെയുളള സംഘടനകള്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. പ്രതിഷേധക്കാര്‍ ടോള്‍ പിരിക്കുന്ന ജീവനക്കാരെ തടയാന്‍ ശ്രമിച്ചുപതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അനുവദിക്കാത്തതിനെ തുടർന്ന് ടോൾ പിരിവു നിർത്തിവച്ചിരുന്നു . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മാണം നടത്തിയ പദ്ധതിക്ക് 352 കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
ടോള്‍ പിരിക്കുന്നതിന്റെ ചുമതല യുപിയില്‍ നിന്നുള്ള ഏജസിയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്.ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലന്നാണ് കൊല്ലം ജില്ലാ കലക്ടര്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.