ഇരവിപുരം: ബിരുദ വിദ്യാർത്ഥിഥിനിയും പട്ടത്താനം സ്വദേശിയുമായ പത്തൊമ്പതുകാരിയുമായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി രണ്ടു പെരെ ഇരവിപുരം പൊലീസ് പിടികൂടി.കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായത്.ഒന്നാം പ്രതി വിദേശത്താണ്. ഇയാളുടെ അറസ്റ്റിനായുള്ള നടപടികൾ നടന്നുവരികയാണ്. വടക്കേവിള ശ്രീനഗർ 6 രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം പള്ളിത്തോട്ടം വാടി പനമൂട് പുരയിടത്തിൽ എസ്.എൻ. കോട്ടേജിൽ സോജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. 2019 ഒക്ടോബർ ഇരുപതിനാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.പെൺകുട്ടിക്കെതിരായി തുടർച്ചയായി നടന്ന അപവാദ പ്രചരണങ്ങളും, ഭീഷണിയുമാണ് ആത്മമഹത്യ്യയ്ക്ക് കാരണമാക്കിയതെന്ന് സൈബർ സെൽ വഴിയും, പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ കാരണമായത്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് പ്രതികളുമായി മൊബൈൽ ഫോൺ വഴി ചാറ്റിംഗ് നടത്തിയതിന്റെ വിവരങ്ങൾ സൈബർ സെൽ വഴി പൊലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ.വിനോദ് , എസ്.ഐമാരായ അനീഷ് എ.പി., ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ. അഭിജിത്ത്, ജി.എസ്.ഐ.സുനിൽ, സി.പി.ഒ.വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
