മുംബൈ : മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു. ചന്ദ്രപ്പൂർ, ഗഡ്ചിരോലി ജില്ലകളിലാണ് ജൂലൈ 6 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ബോറി, ഗൽക്ക, വഡ്ഗാവ്, പാവ്നി ജില്ലകളിൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി പൊലെ ഓരോ ക്ലാസിലും 15 വിദ്യാർത്ഥികളൾ മാത്രം ഇരുത്താനാണ് തീരുമാനം. ദിവസേന അഞ്ച് പീരിയഡായി മൂന്ന് മണിക്കൂറാണ് ക്ലാസ്. ഉച്ചഭക്ഷണത്തിനായി ഒരോരുത്തരെ വീതമായിരിക്കും പുറത്തു വിടുന്നത്. വിദ്യാർഥികൾക്ക് മാസ്ക്കും സാനിറ്റൈസറുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകൾ തുറക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്നാണ് മഹാരാഷ്ട്ര സംസ്ഥാനവിദ്യാഭ്യാസവകുപ്പ് മാർഗനിർദേശങ്ങളിൽ നിർദ്ദേശിച്ചത്.