മുംബൈ : ലോക്ക് ഡൗണ്‍ കാലത്ത് ഇറങ്ങിപ്പോയ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ട ഭര്‍ത്താവ് മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ലോക്ക്ഡൗണ്‍ കാലത്ത് പണിയില്ലാതെയായതോടെ ഒന്നരമാസം മുൻപ് ഭാര്യ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കള്‍ പറയുന്നു.
12 വയസുള്ള മകനും എട്ടും മൂന്നും വയസുള്ള പെണ്‍മക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനാവുകയും കൊല നടത്തി ജീവനൊടുക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.