എഴുകോൺ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അതിക്രമിച്ച കേസിലെ പ്രതികൾ എഴുകോൺ പോലീസിന്റെ പിടിയിലായി. 19.08.2019 തീയതി വൈകിട്ട് സമ്മൻസ് നടത്താനായി കരീപ്ര ശൂരപൊയ്കയിലെത്തിയ എഴുകോൺ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ അനീഷിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളായ കരീപ്ര ശൂരപൊയ്ക കിഴക്കടത്തു തെക്കതിൽ വീട്ടിൽ രാജശേഖരന്റെ മക്കളായ ശ്യാം (28), ശരത് (28), കൊട്ടാരക്കര മൈലം വെള്ളാരംകുന്ന് ശൈലജ ഭവനിൽ രമേശൻ മകൻ 47 വയസുള്ള ബിനു എന്നിവരാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. പ്രതികൾ നിരന്തരം കലഹസ്വഭാവികളായി കാണപ്പെടുന്നതായും പ്രദേശവാസികൾക്ക് ശല്യം ഉണ്ടാകുന്നതായും പരാതി ലഭിച്ചതിനെ തുടർന്ന് മുമ്പ് ടിയാളുകളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സി.പി.ഒ അനീഷിനെതിരെ പ്രതികൾ അക്രമം നടത്തിയത്.
