കൊട്ടാരക്കര :മൂന്നംഗ സംഘം ആക്രമിച്ച കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷ്(48) സുമനസുകളുടെ കാരുണ്യം തേടുകയാണ്. 2018 ഒക്ടോബർ 21ന് ആണ് ഗൃഹനാഥനായ കർഷകനെ തല്ലിച്ചതച്ചത്. പാൽവിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പണയിൽ യു.പി സ്കൂളിന് സമീപം വച്ച് അക്രമിസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത് . കൊട്ടാരക്കര സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കേസിലെ പ്രധാന പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇത്രയും ക്രൂരമായി മർദ്ധിച്ചിട്ടും കൊട്ടാരക്കര പോലീസിൽ സുഭാഷിന്റെ ഭാര്യ പല ആവർത്തി കയറിയിറങ്ങി പരാതി കൊടുത്തിട്ടും പ്രതിയെ പിടിക്കാൻ കൊട്ടാരക്കര പോലീസ് തയ്യാറായില്ല. പ്രതിയെ പറ്റി എന്തെകിലും വിവരം നിങ്ങൾ അറിയിച്ചാൽ ഞങ്ങൾ പിടിക്കാം എന്ന് പറഞ്ഞു വിടുകയാണ് ഉണ്ടായത്. തുടർന്ന് കൊട്ടാരക്കരയിലെ പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ ഇവരെ കൊണ്ട് വരികയും അവർ കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ അടിയന്തിയാമായി തന്നെ പ്രതികളിൽ ഒരാളെ പിടികൂടുകയായിരുന്നു. എന്നാൽ പ്രധാന പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നും മാന്യമായ ഒരു പ്രതികരണവും ഇവർക്ക് ലഭിച്ചില്ല.
അന്നുമുതൽ ഇന്നുവരെ ജീവിത ദുരിതത്തിലാണ് സുഭാഷിന്റെ കുടുംബം. തലയ്ക്ക് സാരമായ ക്ഷതമേറ്റെങ്കിലും മരണമുഖത്ത് നിന്നും സുഭാഷ് തിരിച്ചുവന്നു. പക്ഷേ, സുബോധം ഇനിയും ലഭിച്ചിട്ടില്ല. തലച്ചോറിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടിയിരുന്നതാണ്. ഇപ്പോൾ തിരികെ വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സമയമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. ബന്ധുക്കളുടെ സഹായത്താലാണ് ഇത്രനാളും പിടിച്ചുനിന്നതെന്ന് സുഭാഷിന്റെ ഭാര്യ ജയ പറയുന്നു.
ചികിത്സയും രണ്ട് മക്കളുടെ പഠിത്തവും മുന്നോട്ട് പോക്കും എങ്ങിനെന്ന ചോദ്യത്തിന് ഉത്തരമില്ല. പാട്ട ഭൂമിയിൽ കൃഷിചെയ്താണ് സുഭാഷും കുടുംബവും ജീവിച്ചുവന്നത്. കൃഷിയിറക്കാനായി പത്ത് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. വീട് വച്ചതിന്റെ കടം നേരത്തേതന്നെയുണ്ട്. അതിനിടയിലാണ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് സുഭാഷിന് നേർക്ക് ആക്രമണം നടന്നത്.
സുമനസ്സുകളുടെ കാരണ്യം തേടുകയാണ് ഇപ്പോൾ ഈ കുടുംബം. ഇതിനായി കൊട്ടാരക്കര എസ്.ബി.ഐ ബ്രാഞ്ചിൽ എൻ.സുഭാഷിന്റെ പേരിൽ 20380045460 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9061122301