
ഇന്ത്യയുടെ ബഹിരാകാശ കുതിപ്പ് തുടരുകയാണ്. ഓരോ വിക്ഷേപണങ്ങളും പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ മുന്നേറുകയാണ്. ഏറ്റവും അവസാനമായി െഎഎസ്ആർഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 ബഹിരാകാശത്ത് എത്തി കഴിഞ്ഞു. 3,477കിലോ ഭാരമുള്ള ജിസാറ്റ് -17 ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് വിക്ഷേപിച്ചത്.
നിൽ സി-ബാൻഡും എസ്-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന ജിസാറ്റ്–17 ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യത്തിലെത്തിച്ചത്. ജൂൺ മാസത്തിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-17. നേരത്തെ രണ്ടു ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചിരുന്നു.
ഇന്ത്യയുടെ ഉപഗ്രഹത്തിനു പുറമെ ഹെല്ലാസ് സാറ്റ് 3-ഇൻമാർസാറ്റ് എസ് ഇഎഎൻ ഉപഗ്രഹവും ഇതേ റോക്കറ്റിൽ വിക്ഷേപിച്ചു. ജിസാറ്റ്–17 ഭ്രമണപഥത്തിൽ എത്തിയതോടെ ഉപഗ്രഹനിയന്ത്രണം ഐഎസ്ആർഒ ഏറ്റെടുത്തു. ഏകദേശം പതിനഞ്ച് വർഷം ആയുസ്സാണ് ജിസാറ്റ്–17 ന് പ്രതീക്ഷിക്കുന്നത്. നിലവിൽ ഐഎസ്ആർഒയുടെ 17 ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ട്.
There are no comments at the moment, do you want to add one?
Write a comment